കാബൂൾ: സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയൻ 8700 കോടി രൂപയുടെ അടിയന്തര സഹായം നൽകും. ജനങ്ങൾക്ക് അവശ്യ സഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യ സാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്‌ക്കാണ് സഹായം.
താലിബാൻ ഭരണമേറ്റ ശേഷം കടുത്ത തകർച്ച നേരിടുകയാണ് അഫ്‌ഗാൻ സാമ്പത്തിക രംഗം. ദാരിദ്ര്യം മൂലം പലരും ഗ്രാമങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോയിരുന്നു. പണം താലിബാൻ സർക്കാരിന് നേരിട്ട് നൽകില്ല, പകരം സന്നദ്ധ സംഘടനകൾ വഴി പദ്ധതി പൂർത്തീകരിക്കും. ജി20 ഉച്ചകോടിയിൽ വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
Read Also: ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്