കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്‍ഫോടക വസ്‌തു ശേഖരം പിടിച്ചെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസിൽ നിന്നാണ് സ്‍ഫോടക വസ്‌തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്‌റ്റിക്കുകള്‍, 350 ഡിറ്റനേറ്റർ എന്നിവയാണ് കണ്ടെടുത്തത്.
സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ. ഈ സീറ്റിൽ യാത്ര ചെയ്‌തിരുന്ന ചെന്നൈ സ്വദേശിനിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.
യാത്രക്കാരിയെ പോലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്‌തമല്ല. ബോംബ് സ്‌ക്വാഡ് അടക്കം സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Also Read: ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും