ന്യൂഡെൽഹി: സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയുടെ യശസ്സ് അടിയന്തരാവസ്‌ഥ കാലത്ത് പോലും ഇത്ര താഴ്ന്നിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ കേസ് സുപ്രീം കോടതി ദ്രുതഗതിയിൽ പരിഗണിച്ചതുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിൽ വന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
“40 വർഷത്തിൽ അധികമായി ഞാൻ സുപ്രീം കോടതിയെ നിരീക്ഷിക്കുന്നു. വിരമിച്ച ജഡ്‌ജിമാർ, അഭിഭാഷകര്‍, പൗരൻമാർ തുടങ്ങി എല്ലാവരും ഒരു പോലെ ഇത്തരത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. അടിയന്തരാവസ്‌ഥയില്‍ പോലും സുപ്രീംകോടതിയുടെ യശസ്സ് ഇത്രയും താഴ്ന്നിട്ടില്ലെന്ന് പറയാം. ജഡ്‌ജിമാരാണ് കാര്യങ്ങള്‍ ഇവിടെ കൊണ്ടു ചെന്നെത്തിച്ചത്,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
I have observed the SC for more than 40 years. I have never seen the SC so berated & reviled by retired judges, lawyers, litigants and citizens alike. It can safely be said that the SCs reputation was not as low even during the emergency. Judges have brought this upon themselves. https://t.co/uKq4XAWO49
— Prashant Bhushan (@pbhushan1) November 19, 2020
അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി പ്രത്യേക പരിഗണന നല്‍കിയെന്ന് നേരത്തെയും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. 2018ല്‍ രജിസ്‌റ്റർ ചെയ്‌ത ആത്‍മഹത്യ പ്രേരണ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌ത അര്‍ണബ് ഗോസ്വാമിക്ക് ഏഴ് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്.
Also Read: സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി
അർണബിന് ജാമ്യം നിഷധിച്ചതിൽ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. സർക്കാർ വ്യക്‌തികളെ വേട്ടയാടുകയാണെങ്കിൽ കോടതി വ്യക്‌തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉണ്ടാകുമെന്നായിരുന്നു ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്.
എന്നാൽ മുമ്പില്ലാത്ത വേഗത്തിൽ അർണബിന്റെ കേസിൽ വാദം കേട്ടത് അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണോ എന്ന ചോദ്യമാണ് ‘ദ ഹിന്ദു’ ലേഖനത്തിൽ ചോദിക്കുന്നത്.