ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ കര്‍ഷകസമരം തുടരുന്ന സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം. ഒരു സംഘമാളുകള്‍ പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ലാത്തി വീശി. ബിജെപി അനൂകൂല കര്‍ഷക സംഘടനയായ ഹിന്ദ് മസ്ദൂര്‍ കിസാന്‍ സമിതിയുടെ നേതൃത്വത്തിൽ മനഃപൂർവം സംഘര്‍ഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
സിംഗു അതിർത്തിയിൽ കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വേണമെന്ന് ആവശ്യപ്പെട്ടാണ് ഒരുസംഘം ആളുകൾ പ്രതിഷേധം നടത്തിയത്. ഒക്‌ടോബര്‍ 12നാണ് കര്‍ഷകസമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ ലഖ്ബീര്‍ സിംഗിനെ കൊലപ്പെടുത്തി ശേഷം പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നിഹാംഗുകള്‍ എന്ന സിഖ് വിഭാഗത്തിൽ ഉൾപ്പെട്ട 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു.
Read also: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു