വയനാട് : അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും മറ്റും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തിൽ നിന്നുള്ള ഇഞ്ചി, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്ന ആളുകൾക്ക് അതിർത്തി കടക്കുന്നതിനും മറ്റും വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.
ഇഞ്ചി വിത്ത് പറിക്കലും പുതിയ കൃഷിയും ഊർജിതമായി നടക്കുന്നതിനിടെയാണ് അയൽ സംസ്‌ഥാനങ്ങൾ നിബന്ധന കർശനമാക്കിയത്. കൃഷിക്കാർക്കും ജോലിക്കാർക്കും കൃഷി സ്‌ഥലത്തേക്കു പോകാനാവുന്നില്ല. ഇതിനൊപ്പം തന്നെ കേരളത്തിൽ കോവിഡ് വലിയ രീതിയിൽ വ്യാപിക്കുകയാണെന്ന പ്രചാരണം നടത്തി കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് തരത്തിലുള്ള പരാതിയും വലിയ രീതിയിൽ ഉയരുന്നുണ്ട്.
ബാവലി പാലത്തിനപ്പുറം ചെക്ക് പോസ്‌റ്റ് പൂട്ടി ഉദ്യോഗസ്‌ഥർ കാവൽ നിൽക്കുകയാണ്. കൂടാതെ ഇവിടെ മണിക്കൂറുകളോളമാണ് കർഷകർ കാത്തിരിക്കുന്നത്. മലയാളികളുടെ കൃഷി സ്‌ഥലത്ത് തദ്ദേശീയ ജോലിക്കാർ പോകരുതെന്നും യന്ത്രങ്ങളുൾപ്പെടെയുള്ളവ നൽകരുതെന്നും ഗ്രാമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നാട്ടിൽ നിന്നും ആളുകളെ ജോലിക്കായി എത്തിക്കാനും സാധിക്കാത്ത അവസ്‌ഥയിലാണ് കർഷകർ. വിലയിടിവ് മൂലമുണ്ടാകുന്ന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോഴുണ്ടാകുന്ന നിയന്ത്രണങ്ങളും കർഷകർക്ക് ഇരുട്ടടിയാകുന്നത്.
Read also : പൂഞ്ഞാറിൽ നിന്ന് ജനവിധി തേടുമെന്ന് പിസി ജോർജ്; ബിജെപിയുമായി ചർച്ച തുടരുന്നു