കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ കൂടുതൽ ചികിൽസാ സംവിധാനം ഒരുക്കിയതായി ഡിഎംഒ ഡോ.എവി രാംദാസ് അറിയിച്ചു.
മന്ത്രി എംവി ഗോവിന്ദൻ, എംഎൽഎമാർ, കളക്‌ടർ തുടങ്ങിയവർ ജില്ലാ ആശുപത്രിയിലെത്തി. ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തുമെന്നു മന്ത്രി പറഞ്ഞു. അതേസമയം, കുട്ടികൾ ഷവർമ കഴിച്ച ചെറുവത്തൂർ ടൗണിലെ കൂൾബാർ തൃക്കരിപ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫിസർ കെ സുജയൻ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്പർവൈസർ എം കുഞ്ഞികൃഷ്‌ണൻ എന്നിവർ ചേർന്ന് പരിശോധിച്ചു.
ഷവർമയുടെ സാമ്പിൾ ശേഖരിച്ച് സ്‌ഥാപനം സീൽ ചെയ്‌തു.വിശദമായ പരിശോധന തുടങ്ങിയെന്ന് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്ന് പ്രമീള പറഞ്ഞു.
Most Read: രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ