കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്.

ഇന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകര്‍ വരും ദിവസങ്ങളില്‍ ഡെല്‍ഹി അതിര്‍ത്തികളിലെത്തും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡെല്‍ഹിയിലേക്കു കടക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. റിപ്പബ്‌ളിക് ദിനത്തില്‍ രാജ്പഥില്‍ നടത്തുമെന്നു കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര പരേഡിന്റെ റിഹേഴ്‌സല്‍ ഇന്നലെ നടന്നു. ആയിരക്കണക്കിനു കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിയാണ് ഡെല്‍ഹി അതിര്‍ത്തികളില്‍ നടന്നത്.

ഡെല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്‌ഥാന്‍ – ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലുമായിരുന്നു റാലികള്‍. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്‌ടറുകളില്‍ വനിതകളും വിമുക്‌ത ഭടൻമാരും തൊഴിലാളികളും ഉണ്ടായിരുന്നു. കര്‍ഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്‌തിപ്രകടനം ഇന്നലെ പൊലീസും തടഞ്ഞിരുന്നില്ല.

Read Also: പ്രസിഡണ്ട് പദവി ഒഴിയും വരെ ട്രംപിന് ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും ഉപയോഗിക്കാനാവില്ല; വിലക്ക് നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE