ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഇന്ദിരാപുരം, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാരുടെ പ്രതിസന്ധി തുടരുന്നു. രാജ്യ തലസ്‌ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളായ ഗാസിപൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തികൾ കർഷക സമരത്തെ തുടർന്ന് ചൊവ്വാഴ്‌ചയും അടച്ചിട്ടി നിലയിൽ ആയിരുന്നു.
വിവാദ ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം ഇന്ന് 139ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗാസിയാബാദിലേക്കുള്ള NH -24 ഒഴികെ ബാക്കി ദേശീയപാതകളൊന്നും തുറന്നിട്ടില്ല. യുപി ഗേറ്റ് അതിർത്തിക്ക് പുറമേ ഹരിയാനയെയും ഡെൽഹിയെയും ബന്ധിപ്പിക്കുന്ന സിങ്കു, തിക്രി, ഹരേവാലി, മുങ്കേഷ്‌പൂർ അതിർത്തികളും പ്രതിഷേധം കാരണം അടച്ചിരിക്കുകയാണ്.
ഗാസിയാബാദ്, മീററ്റ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാർ ബദൽ അതിർത്തികൾ ഉപയോഗിച്ച് രാജ്യ തലസ്‌ഥാനത്തേക്ക് പ്രവേശിക്കണമെന്ന് നിർദ്ദേശമുണ്ട്. അപ്‌സാര, ഭോപ്ര, ലോണി, സൂര്യ നഗർ, ആനന്ദ് വിഹാർ എന്നീ അതിർത്തികളാണ് മറ്റ് പ്രവേശന മാർഗങ്ങൾ. വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് മൂലം ഇവിടങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
Also Read: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും; ഷാഹിദ് ജമീല്‍