ന്യൂഡെൽഹി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ സമരങ്ങളുടെ പശ്‌ചാത്തലത്തിൽ കർഷക സംഘടനകളുടെ പാർലമെന്റ് ഉപരോധം മാറ്റിവെക്കും.
അതേസമയം, കർഷക പ്രതിഷേധത്തിനിടെ ദേശീയ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കേന്ദ്ര സർക്കാർ അക്രമത്തെ ശക്‌തമായി അപലപിക്കുന്നുവെന്നും ജാവദേക്കർ പ്രതികരിച്ചു.
അതിനിടെ റിപ്പബ്ളിക് ദിനത്തിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട് സംഘടനകള്‍ പിൻമാറി. രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ (ഭാനു) എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറിയത്.
അതേസമയം രണ്ട് സംഘടനകളെയും നേരത്തെ തന്നെ സമരത്തിൽ നിന്ന് മാറ്റി നിർത്തിയതാണെന്ന് സംയുക്‌ത സമരസമിതി പ്രതിനിധികൾ പറയുന്നു. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനാൽ മാറ്റി നിർത്തിയതാണെന്നും അവർ പറഞ്ഞു.
Read Also: ട്രാക്‌ടർ റാലിയിലെ സംഘർഷം; മേധാ പട്കര്‍ ഉൾപ്പടെ 37 നേതാക്കൾക്ക് എതിരെ എഫ്ഐആർ