ശ്രീനഗർ: നബി ദിനത്തിൽ പള്ളിയിൽ പോയി പ്രാർഥന നടത്താൻ ഇറങ്ങിയ ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചതായി റിപ്പോർട്ട്. ഹസ്രത്ബാൽ ദർഗയിൽ പ്രാർഥന നടത്താനിറങ്ങിയ അദ്ദേഹത്തെ ജമ്മു-കശ്‌മീർ ഭരണകൂടവും പോലീസും ചേർന്ന് വീട്ടിൽ തടയുകയായിരുന്നു എന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. പ്രാർഥിക്കാനുള്ള മൗലികാവകാശം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്നും നടപടിയെ അപലപിക്കുന്നുവെന്നും നാഷണൽ കോൺഫറൻസ് ട്വീറ്റ് ചെയ്‌തു.
J&K administration has blocked the residence of Party President Dr Farooq Abdullah and stopped him from offering prayers at Dargah Hazratbal. JKNC condemns this infringement of fundamental right to pray, especially on the auspicious occasion of Milad Un Nabi SAW.
— JKNC (@JKNC_) October 30, 2020
ഫാറൂഖ് അബ്‌ദുള്ളയെ തടഞ്ഞ നടപടിയിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തിയും രംഗത്തെത്തി. ഫാറൂഖ് അബ്‌ദുള്ളയെ നബി ദിനത്തിൽ ഹസ്രത്ബാൽ ദർഗയിൽ പ്രാർഥന നടത്തുന്നത് വിലക്കിയ കേന്ദ്ര സർക്കാർ ഇരുമ്പു മുഷ്‌ടിയാൽ കശ്‌മീർ ജനതയുടെ അവകാശങ്ങൾ ലംഘിക്കുകയാണെന്നും നടപടിയെ അപലപിക്കുന്നു എന്നും മെഹ്ബൂബ ട്വീറ്റ് ചെയ്‌തു.
Preventing Farooq sahab from offering prayers on Milad Un Nabi SAW at Hazratbal exposes GOI’s deep paranoia & their iron fist approach towards J&K. Its a gross violation of our rights & is highly condemnable
— Mehbooba Mufti (@MehboobaMufti) October 30, 2020
നബി ദിനത്തിൽ ഹസ്രത്ബാൽ പള്ളിയിൽ എത്തി പ്രാർഥന നടത്തുമെന്ന് ഫാറൂഖ് അബ്‌ദുള്ള നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പോലീസ് തടഞ്ഞതിനെ തുടർന്ന് അദ്ദേഹം വസതിയിൽ തന്നെ തുടരുകയായിരുന്നു.
Also Read: വാങ്ങിക്കാന്‍ ആരുമെത്തിയില്ല; എയര്‍ ഇന്ത്യ വില്‍പ്പനാ മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍