മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്‌ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. മദ്യപിച്ച ശേഷം തങ്ങളോട് കയര്‍ത്ത് സംസാരിച്ച മകനെ അച്ഛനും അമ്മയും ചേര്‍ന്ന് വടികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മധുരയിലെ വൈഗൈ- തെങ്കാരൈ റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതത്തിന്റെ ചുരുളഴിഞ്ഞത്.
പ്രായം ചെന്ന ദമ്പതികൾ ഒരു വലിയ ചാക്ക് സൈക്കിളില്‍ വെച്ചുകൊണ്ട് വൈഗൈ- തെങ്കാരൈ റോഡിലൂടെ വരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
അതേസമയം പ്രതികള്‍ കരിമേടു പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി നടന്ന തര്‍ക്കം രൂക്ഷമാകുകയും മാതാപിതാക്കള്‍ വടിയെടുത്ത് മണിമാരനെ തല്ലി ബോധം കെടുത്തുകയുമായിരുന്നു. മര്‍ദ്ദിച്ചപ്പോഴാണോ ശരീരം കത്തിച്ചപ്പോഴാണോ മണിമാരന്‍ മരിച്ചതെന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല. മണിമാരന്‍ മദ്യപിച്ച് മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാരും പറയുന്നു.
Most Read: ബിജെപിയുമായി വീണ്ടും സഖ്യം; വാര്‍ത്ത തള്ളി ശിവസേന