കാഞ്ഞങ്ങാട്: അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 42-കാരനാണ് പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഇതിനിടെ പ്രതി ഒളിവിൽ പോയതിനാൽ ഇയാൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഇയാൾ ഗൾഫിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന സൂചന ലഭിച്ചതിനാൽ വിവരം എല്ലാ വിമാനത്താവളങ്ങളിലും കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും ഹൊസ്‌ദുർഗ് പോലീസിൽ വിവരം കൈമാറുകയും ചെയ്‌തു. തുടർന്ന് പോലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് കാഞ്ഞങ്ങാട് എത്തിച്ചു. ഹൊസ്‌ദുർഗ് ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.
Most Read: സംസ്‌ഥാനത്ത് 50 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു