ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 5ആം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 12 ജില്ലകളിലെ 61 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. അയോധ്യ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് ഇന്ന് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്.
692 സ്‌ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മൽസരത്തിന് ഇറങ്ങുന്നത്. ഇവരിൽ കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്‌റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്‌ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്‌ത നാദി തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.
2.24 കോടി ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. നിലവിൽ 4 ഘട്ട വോട്ടെടുപ്പ് യുപിയിൽ പൂർത്തിയായി. ഈ ഘട്ടങ്ങളിലായി 231 മണ്ഡലങ്ങളിൽ ഇതിനോടകം വോട്ടെടുപ്പ് നടന്നു. ആകെ 7 ഘട്ടങ്ങളാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ഉള്ളത്. അവസാന രണ്ട് ഘട്ടങ്ങൾ മാർച്ച് 3, 7 തീയതികളിൽ നടക്കും.
Read also: മണിപ്പൂരിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു