റിയാദ് : ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി നീട്ടിയതായി അറിയിച്ച് സൗദി. വിസയുടെ കാലാവധി ഒക്‌ടോബർ 31 വരെ നീട്ടിയതായാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് മൂലം ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. കോവിഡ് പശ്‌ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ രാജ്യത്ത് നിന്നും പോകാന്‍ കഴിയാത്ത ആളുകള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക.
ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി ദീർഘിപ്പിക്കുന്നതിന് യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല. ഒപ്പം തന്നെ കാലാവധി ദീർഘിപ്പിക്കുന്നതിനായി അപേക്ഷ നല്‍കേണ്ട ആവശ്യകതയും ഇല്ല. അപേക്ഷ നല്‍കാതെ തന്നെ കാലാവധി നീട്ടാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കാലാവധി നീട്ടുന്നതിനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് വ്യാപനം ഉണ്ടായതിന് ശേഷം ഇതുവരെ 29000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസയാണ് സൗദി ഭരണകൂടം ഇപ്രകാരം പുതുക്കിയത്.
Read also : യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു