ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഹൈക്കമാന്റുമായും നടത്തിയ മാരത്തൺ മീറ്റിംഗുകൾക്ക് ശേഷം, പുതുതായി നിയമിതനായ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി തന്റെ മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടികക്ക് രൂപം നൽകി. പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട ആളുകളെ സംബന്ധിച്ച് ഹൈക്കമാൻഡുമായി അവസാനവട്ട ചർച്ച നടത്തിയ ശേഷമാണ് ഡെൽഹിയിൽ നിന്ന് ചന്നി മടങ്ങിയത്.
ഉപമുഖ്യമന്ത്രിമാരായ സുഖ്‌ജീന്ദർ രൺധാവ, ഒപി സോണി എന്നിവർക്കൊപ്പം ശനിയാഴ്‌ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി ചന്നി ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടു. എല്ലാ മന്ത്രിമാരും പഞ്ചാബ് ഗവർണർ ഹൗസിൽ ഞായറാഴ്‌ച വൈകുന്നേരം 4:30ന് സത്യപ്രതിജ്‌ഞ ചെയ്യും.
മുഖ്യമന്ത്രിയെ കൂടാതെ 15 അംഗ മന്ത്രിസഭക്കാണ് പഞ്ചാബിൽ രൂപം നൽകുന്നത്. ബ്രാം മൊഹീന്ദ്ര, ഭരത് ഭൂഷൺ, മൻപ്രീത് ബാദൽ, തൃപ്‌ത് രജീന്ദർ സിംഗ് ബജ്‌വ, കുൽജിത് നഗ്ര, പർഗത് സിംഗ്, സുഖ്ബീന്ദർ സർക്കാരിയ, വിജയ് ഇന്ദർ സിംഗ്ള, രാജ് കുമാർ വെർക്ക, റാണ ഗുർജിത് സിംഗ്, സംഗീത് ഗിൽസിയൻ, രാകേഷ് പാണ്ഡെ, രാജ വാരിംഗ്, റസിയ സുൽത്താന, ഗുർകിരാത് കോട്ലി എന്നിവരാണ് മന്ത്രിമാർ.
Most Read: കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യപ്രതിക്ക് ശ്രീലങ്കൻ ബന്ധമെന്ന് റിപ്പോർട്