‘ഒറ്റയ്‌ക്ക് ജയിക്കാനാകില്ല, പഞ്ചാബിന്റെ പൂര്‍ണ പിന്തുണ വേണം’; ചന്നി

By Syndicated , Malabar News
channi
Ajwa Travels

ലുധിയാന: തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദി പറഞ്ഞ് ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ചന്നിയുടെ പ്രതികരണം. ഈ പോരാട്ടം തനിക്ക് ഒറ്റക്ക് ജയിക്കാനാകില്ല. പഞ്ചാബ് ജനതയുടെ പൂര്‍ണ പിന്തുണ തനിക്ക് വേണം. ജനങ്ങളുടെ പിന്തുണ ഇല്ലാതെ പൊരുതാനുള്ള ധൈര്യമോ പണമോ തനിക്കില്ലെന്നും ചന്നി കൂട്ടിച്ചേര്‍ത്തു. ലുധിയാനയിലെ വെര്‍ച്വല്‍ റാലിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയാണ് ചന്നിയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനായി താന്‍ മുഖ്യമന്ത്രിയായിരുന്ന 111 ദിനങ്ങള്‍ അക്ഷീണം പരിശ്രമിച്ചതായും തുടര്‍ന്നും പഞ്ചാബിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് താന്‍ പോരാടുന്നതെന്നും ചന്നി വ്യക്‌തമാക്കി. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്‌ചവെച്ചുവെന്നാണ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശം.

ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതിനെ പരിഹസിച്ച് ആം ആദ്‌മി പാര്‍ട്ടിയും രംഗത്തെത്തി. മണല്‍ കള്ളനെ മുഖ്യമന്ത്രിയാക്കിയതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങളെന്നായിരുന്നു ആം ആദ്‌മി പാര്‍ട്ടിയുടെ പരിഹാസം. ഏറെ ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്‌ചിതത്വത്തിനും ഒടുവിലാണ് മുഖ്യമന്ത്രിയായി ചന്നി തന്നെ മതിയെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേരുന്നത്.

ദളിത് വിഭാഗത്തിലുള്ള ചന്നിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ദളിത് വിഭാഗത്തെ കൂടുതല്‍ തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താം എന്നാണ് കോൺഗ്രസിന്റെ നിലപാട്. കര്‍ഷക സമരത്തിന്റെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും, ചന്നിയുടെ സ്‌ഥാനാർഥിത്വം വഴി എഎപിയിലേക്ക് പോവാന്‍ സാധ്യതയുള്ള ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായാൽ തുടര്‍ഭരണം നേടാനാവുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്‌ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും വോട്ടെണ്ണൽ.

Read also: കടകളിലെ വൈന്‍ വില്‍പന; മഹാരാഷ്‌ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE