തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്ന് ഉപാധികളാണ് സാലറി കട്ടിനായി ധനമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം, സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കി.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം മാറ്റിവെക്കല്‍ അനിവാര്യമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. സര്‍വ്വീസ് സംഘടനകളുമായുള്ള ചര്‍ച്ചയില്‍ സാലറി കട്ട് തുടരുന്നതിന് മന്ത്രി തോമസ് ഐസക് മൂന്ന് ഉപാധികളാണ് മുന്നോട്ട് വെച്ചത്.
സാലറികട്ട് ആറ് മാസം കൂടി തുടരും, നേരത്തെ പിടിച്ച ശമ്പളം മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വഴി തിരിച്ച് നല്‍കും എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഒരു ഉപാധി. രണ്ടാമത്തെ ഉപാധി പിഎഫ്, ഓണം അഡ്വാന്‍സ് തിരിച്ചടവുകള്‍ക്ക് സാവകാശം നല്‍കി ആറ് മാസം കൂടി ശമ്പളം പിടിക്കുക എന്നാണ്. അടുത്ത പത്ത് മാസം മൂന്ന് ദിവസത്തെ വേതനം വീതം പിടിക്കുക എന്നതാണ് മുന്നോട്ട് വെച്ച ഒടുവിലത്തെ ഉപാധി.
ഉപാധികളില്‍ സര്‍വ്വീസ് സംഘടനകള്‍ നാളെ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷ സംഘടനകള്‍ തള്ളി. നിര്‍ബന്ധമായി ശമ്പളം പിടിക്കുകയാണെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ മധു വ്യക്തമാക്കി. ഇടതുസര്‍ക്കാര്‍ ജീവനക്കാരെ വേട്ടയാടുകയാണെന്ന് എന്‍ജിഒ സംഘ് കുറ്റിപ്പെടുത്തി. എന്നാല്‍ ആലോചിച്ച് നിലപാട് അറിയിക്കാമെന്ന് സിപിഐഎം സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ നിലപാട്.
സാലറി കട്ട് തുടരാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. എന്നാല്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിസഭാ യോഗ തീരുമാനം 24 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്ന ചട്ടം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
Read Also: കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍