കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന പരാതിയിൽ ആര്യാടൻ ഷൗക്കത്തിനെ ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെൻറ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വെച്ചാണ് മൊഴിയെടുക്കുന്നത്. രാവിലെ 10 മണിയോടെ ഷൗക്കത്ത് മൊഴി കൊടുക്കാൻ ഇഡി ഓഫീസിൽ ഹാജരായി.
മൊഴിയെടുപ്പ് അവസാനിച്ചിട്ടില്ല. മേരിമാതാ എഡ്യൂക്കേഷണൽ ട്രസ്‌റ്റ് ചെയർമാൻ ആയ സിബി വയലിൽ എന്ന വ്യക്‌തി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇയാൾക്ക് ആര്യാടൻ ഷൗക്കത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ആര്യാടൻ ഷൗക്കത്തിനെ സെപ്റ്റംബർ മുപ്പതിന് ഇഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയാനും മൊഴിയുടെ വ്യക്‌തതക്കും വേണ്ടിയാണു ആര്യാടൻ ഷൗക്കത്തിനെ വീണ്ടും വിളിച്ചു വരുത്തിയതെന്നാണ് സൂചന.
Read Also: ‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ