തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സംസ്‌ഥാനത്തെ ഏക സൈനിക സ്‌കൂളായ ഇവിടെ ജീവനക്കാർക്കുള്ള ശമ്പളവും, പെൻഷനും നൽകാൻ കഴിയാത്ത സ്‌ഥിതിയാണ്. ഇതേ തുടർന്ന് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തുകയും ചെയ്‌തു.
ജനുവരി മാസത്തെ ശമ്പളം ജനുവരി 31ആം തീയതിയും ലഭിക്കാതായതോടെയാണ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയത്. കൂടാതെ ഡിസംബർ മാസത്തെ ശമ്പളം 70 ശതമാനം മാത്രമേ നൽകിയിട്ടുള്ളൂ. പ്രതിരോധ വകുപ്പ് നൽകുന്ന ഓഫിസർമാരുടേയും മറ്റു ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. എന്നാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കാറുള്ള തുകയും ഇത്തവണ ലഭിച്ചിട്ടില്ല.
കൂടാതെ സ്‌കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറും, കേരള സർക്കാറും തമ്മിലുള്ള ധാരണാപത്രം ഇതുവരെ ഒപ്പ് വെക്കുകയും ചെയ്‌തിട്ടില്ല. ഇത് സംബന്ധിച്ച ഫയലിന് മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകാരം നൽകിയെങ്കിലും ഇതുവരെ ധാരണാപത്രം ഒപ്പ് വച്ചിട്ടില്ല. നിലവിൽ ഫയൽ റവന്യു മന്ത്രാലയത്തിലാണുള്ളത്.
Read also: കനോലി കനാലിൽ കാണാതായ വിദ്യാർഥികൾ മരിച്ച നിലയിൽ