ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ജയിൽ മൽസ്യം; വിൽപന തുടങ്ങി

By Team Member, Malabar News
fish selling
Representational image
Ajwa Travels

കാസർഗോഡ് : ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ഹിറ്റാകാൻ ഒരുങ്ങി ജയിൽ മൽസ്യവും. ഇന്ന് മുതൽ ചീമേനി തുറന്ന ജയിലിന്റെ കവാടത്തിൽ നിന്നും ആളുകൾക്ക് മൽസ്യം വാങ്ങാവുന്നതാണ്. ജയിലിൽ വളർത്തുന്ന മൽസ്യങ്ങളാണ് ഇവിടെ വിൽപന നടത്തുന്നത്.

മാസങ്ങൾക്ക് മുൻപാണ് ചീമേനി തുറന്ന ജയിലിൽ മൽസ്യക്കൃഷി ആരംഭിച്ചത്. 4,000ൽ അധികം മൽസ്യ കുഞ്ഞുങ്ങളെ ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്. മൽസ്യക്കൃഷിക്ക് ഒപ്പം തന്നെ പച്ചക്കറി കൃഷിയും ഇവിടെ നടത്തിയിരുന്നു. ഇതിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ഇതിനോടകം തന്നെ ജയിലിന്റെ ലഘുഭക്ഷണ ശാല വഴി വിൽപന നടത്തുന്നുണ്ട്.

ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് മൽസ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തിയത്. മിതമായ വിലയിൽ മൽസ്യം ആളുകളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജയിൽ അധികൃതർ വ്യക്‌തമാക്കി. കൂടാതെ ആദ്യ ദിവസം തന്നെ ഒരു ടൺ വരെ മൽസ്യം വിപണയിലെത്തിക്കാനാണ് ശ്രമമെന്നും ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ കൂട്ടിച്ചേർത്തു.

Read also : സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE