ഇടുക്കി: ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇനി മുതൽ ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ 2500 രൂപ പാരിതോഷികം നൽകുമെന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് അറിയിച്ചു. ഇടുക്കിയിൽ ഓരോ വർഷവും ഇരുപതോളം ശൈശവ വിവാഹങ്ങളാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. ഭൂരിഭാഗം വിവാഹങ്ങളും ചൈൽഡ് ലൈനും പോലീസും ചേർന്ന് തടയാറുണ്ട്. ഇത് മറികടക്കാനാണ് കുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് വിവാഹം കഴിപ്പിക്കുന്നത്.
ജില്ലയിലെ പത്ത് പഞ്ചായത്തുകളിലാണ് ശൈശവ വിവാഹങ്ങൾ വ്യാപകമായി നടക്കുന്നത്. ലോക്ക്‌ഡൗൺ കാലത്ത് നടന്ന ഏഴ് വിവാഹങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. പെൺകുട്ടികൾ എവിടെയെന്ന് കണ്ടെത്താൻ അന്വേഷണമുണ്ടാകും. തോട്ടം മേഖലയിലെ സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന പെൺകുട്ടികളുടെ വിവാഹമാണ് നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Most Read: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്‌തിപ്പെടുത്തൽ; സുപ്രീം കോടതി ഉത്തരവ് നിർണായകം
അത് തീവ്ര വാദികളുടെ പണിയാണോ ??? അതോ മനുഷ്യക്കടത്താണോ ???? അന്വേഷണം നടക്കട്ടെ. . . സത്യം പുറത്ത് കൊണ്ട് വരിക തന്നെ വേണം. ..