പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി ശൈശവ വിവാഹം; അന്വേഷണം

By News Desk, Malabar News
Forced child marriage in kerala strict action
Representational Image
Ajwa Travels

ഇടുക്കി: ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇനി മുതൽ ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ 2500 രൂപ പാരിതോഷികം നൽകുമെന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് അറിയിച്ചു. ഇടുക്കിയിൽ ഓരോ വർഷവും ഇരുപതോളം ശൈശവ വിവാഹങ്ങളാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. ഭൂരിഭാഗം വിവാഹങ്ങളും ചൈൽഡ് ലൈനും പോലീസും ചേർന്ന് തടയാറുണ്ട്. ഇത് മറികടക്കാനാണ് കുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് വിവാഹം കഴിപ്പിക്കുന്നത്.

ജില്ലയിലെ പത്ത് പഞ്ചായത്തുകളിലാണ് ശൈശവ വിവാഹങ്ങൾ വ്യാപകമായി നടക്കുന്നത്. ലോക്ക്‌ഡൗൺ കാലത്ത് നടന്ന ഏഴ് വിവാഹങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. പെൺകുട്ടികൾ എവിടെയെന്ന് കണ്ടെത്താൻ അന്വേഷണമുണ്ടാകും. തോട്ടം മേഖലയിലെ സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന പെൺകുട്ടികളുടെ വിവാഹമാണ് നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Most Read: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്‌തിപ്പെടുത്തൽ; സുപ്രീം കോടതി ഉത്തരവ് നിർണായകം

COMMENTS

  1. അത് തീവ്ര വാദികളുടെ പണിയാണോ ??? അതോ മനുഷ്യക്കടത്താണോ ???? അന്വേഷണം നടക്കട്ടെ. . . സത്യം പുറത്ത് കൊണ്ട് വരിക തന്നെ വേണം. ..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE