ഡെൽഹി: ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം. കോവിൻ ആപ്പിലൂടെ വിദേശികൾക്ക് വാക്‌സിനായി രജിസ്‌റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പാസ്‌പോർട്ട് ഉപയോഗിച്ചാണ് രജിസ്‌റ്റർ ചെയ്യേണ്ടത്.
വിദേശികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം രാജ്യത്ത് ഇതാദ്യമായാണ്. രജിസ്ട്രേഷനിലൂടെയാകും വാക്‌സിനായി സ്ളോട്ടുകൾ ലഭിക്കുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
ഇന്ത്യയിലെ വിവിധ മേഖലകളിലായി പ്രത്യേകിച്ച് വലിയ നഗരങ്ങളില്‍ വലിയ തോതില്‍ വിദേശ പൗരൻമാര്‍ താമിസിച്ചു വരുന്നുണ്ട്. ഈ സ്‌ഥലങ്ങളിലെ വര്‍ധിച്ച ജനസാന്ദ്രത കാരണം കോവിഡ് വ്യാപനത്തിന് സാധ്യത കൂടുതലുമാണ്. ഇത്തരം സാധ്യതകളെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് താമസിക്കുന്ന വിദേശ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുക കൂടിയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. രാജ്യത്ത് താമസിക്കുന്ന വാക്‌സിൻ സ്വീകരിക്കാത്ത വ്യക്‌തികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും ഇതുവഴി കുറയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. എത്രയും വേഗം കേന്ദ്രസർക്കാർ സംസ്‌ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്‌ചയോടെ മാത്രമേ ഇനി വാക്‌സിൻ ലഭ്യമാകുകയുള്ളു എന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.
Most Read: വാക്‌സിന്‍ ക്ഷാമം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം