ഇടുക്കിയിൽ വനംവകുപ്പിന്റെ ഓണപ്പിരിവ്; പരാതി നൽകി ഏലം കർഷകർ

By News Desk, Malabar News
wayanad news
Representational Image
Ajwa Travels

ഇടുക്കി: വനം വകുപ്പ് ജീവനക്കാർ പണം പിരിവ് നടത്തുന്നുവെന്ന പരാതിയുമായി ഇടുക്കിയിലെ ഏലം കർഷകർ. ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്ന് കർഷകർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന് പരാതി നൽകി.

സംഭവത്തിൽ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ സ്‌പെഷ്യൽ ബ്രാഞ്ചിന് കൈമാറി. കട്ടപ്പനക്കടുത്ത് പുളിയൻമലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

തിരിച്ചറിയാതിരിക്കാൻ മഫ്‌തിയിൽ ടാക്‌സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് തുക ചോദിക്കുന്നത്. ഇടുക്കിയിൽ ഏലത്തോട്ടങ്ങളുള്ള സ്‌ഥലത്തെല്ലാം ഓണം, ക്രിസ്‌മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിരിവിനിറങ്ങുമെന്നാണ് കർഷകരുടെ പരാതി.

കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്‌സ്‌ അസോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകിയിട്ടുണ്ട്.

Malabar News: കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE