ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചു. കമല നെഹ്‌റു കുട്ടികളുടെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കെയര്‍ യൂണിറ്റിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന രംഗത്തെത്തി തീ അണച്ചെങ്കിലും നാലു കുട്ടികള്‍ മരിച്ചു. മറ്റു കുട്ടികളെ സുരക്ഷിതമായ ഇടങ്ങിലേക്കു മാറ്റി.
കുഞ്ഞുങ്ങളെയും വാരിയെടുത്ത് മാതാപിതാക്കള്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Read Also: അക്ഷയ് കുമാർ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍