ആലപ്പുഴ: ചേർത്തലയിൽ ലോൺ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പണം നഷ്‌ടമായവർ പറയുന്നു.
50,000 തന്നാൽ അഞ്ചുലക്ഷമാണ് ലോൺ വാഗ്‌ദാനം. അതും 21 ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് പറയുന്നു. എന്നാൽ ചെക്കുമായി ബാങ്കിൽ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചേർത്തലയിൽ 50ലധികം പേരാണ് ഈ തട്ടിപ്പിന് ഇരയായത്. ഇക്കൂട്ടത്തിൽ 25000 മുതൽ 10ലക്ഷം രൂപ വരെ നഷ്‌ടമായവരുണ്ട്.
വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നിൽ എന്ന് പരാതിക്കാർ പറയുന്നു. ഇയാളുടെ നിർദ്ദേശ പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം ആവശ്യപ്പെടുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്‌പി ഉൾപ്പടെയുള്ളവർക്ക് ഇതിനോടകം ഇരുപത്തിയഞ്ചോളം പരാതികൾ നൽകിയെങ്കിലും രജിസ്‌റ്റർ ചെയ്‌തത് ഒരു കേസ് മാത്രമാണ്. അതേസമയം പോലീസും തട്ടിപ്പുകാരും ഒത്തുകളിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
Most Read: വിജയ് ബാബുവിന് എതിരായ നടപടി; ‘അമ്മ’യുടെ നിർണായക യോഗം ഇന്ന്