അബുദാബി: അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആര്‍ പരിശോധന ആയിരിക്കും നടത്തുന്നത്.
ലോകത്തിലെത്തന്നെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന പരിശോധനാ സംവിധാനമായിരിക്കും ഇതെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തില്‍ തന്നെ സജ്ജീകരിച്ച പ്രത്യേക ലബോറട്ടറിയില്‍ പ്രതിദിനം 20,000 പേരുടെ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
യാത്ര, ക്വാറന്റെയ്ൻ എന്നിവ സംബന്ധിച്ച നടപടികളും ഇവിടെ നിന്ന് പൂര്‍ത്തീകരിക്കും. നിലവില്‍ അബുദാബിയിൽ എത്തുന്ന എല്ലാവരും പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ അബുദാബിയില്‍ എത്തിയ ശേഷം രണ്ടാമൊതൊരു പിസിആര്‍ പരിശോധന കൂടി നടത്തണം.
വിമാനത്താവളത്തിലെ ഒന്ന്, മൂന്ന് ടെര്‍മിനലുകള്‍ വഴി വരുന്നവരെ പുതിയ സംവിധാനത്തിലൂടെ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ റിസള്‍ട്ട് എസ്എംഎസ്, വാട്‍സ്ആപ്പ് എന്നിവ വഴിയും അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ് വഴിയും ലഭ്യമാക്കും.
പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്ന യാത്രക്കാര്‍ അബുദാബി അധികൃതര്‍ നിശ്‌ചയിച്ചിട്ടുള്ള ‘ഗ്രീന്‍ രാജ്യങ്ങളില്‍’ നിന്ന് എത്തിയവരാണെങ്കില്‍ പിന്നീട് ക്വാറന്റെയ്ൻ ആവശ്യമില്ല. മറ്റുള്ളവരെല്ലാം 10 ദിവസം പിന്നീട് ക്വാറന്റെയ്നില്‍ കഴിയണം.
Kerala News: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ