‘ഫ്രീഡം ചെരുപ്പുകള്‍’; ജയിലില്‍ നിന്നും വിപണിയില്‍ ഹിറ്റാകാന്‍ അടുത്ത ഉല്‍പ്പന്നം

By Team Member, Malabar News
Ma;abarnews_central jail
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിപണികളില്‍ ഹിറ്റാകാന്‍ ഒരുങ്ങി ജയില്‍ നിര്‍മ്മിത ഫ്രീഡം വാക്ക് ഹവായ് ചെരുപ്പുകള്‍ എത്തുന്നു. തടവുകാര്‍ നിര്‍മ്മിക്കുന്ന ജയില്‍ ചെരുപ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തി. ഇതിന് മുന്‍പ് ജയിലില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ച ചപ്പാത്തിക്കും ബിരിയാണിക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോള്‍ ജയില്‍ ചെരുപ്പുകളും വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്.

ജയില്‍ നിര്‍മ്മിത ചെരുപ്പുകളുടെ വിപണനോല്‍ഘാടനം ഇന്ന് ഡിജിപി ഋഷിരാജ് സിങ് നിര്‍വഹിച്ചു. മറ്റ് ഉല്‍പ്പന്നങ്ങളെ പോലെ തന്നെ ചെരുപ്പുകളും വിപണിയില്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ജയില്‍ അധികൃതര്‍. ചെരുപ്പ് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിനോടൊപ്പം തന്നെ തടവുകാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക കൂടിയാണ് പദ്ധതി മുന്നോട്ട് വെക്കുന്ന ലക്ഷ്യം. ഫ്രീഡം ചെരുപ്പുകള്‍ 80 രൂപക്കാണ് വിപണിയില്‍ നിന്നും ലഭിക്കുക. മറ്റ് ചെരുപ്പുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് ഫ്രീഡം ചെരുപ്പുകള്‍ വില്‍ക്കുന്നത്. ഒപ്പം തന്നെ മികച്ച ഗുണനിലവാരവും ജയില്‍ അധികൃതര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ചെരുപ്പ് നിര്‍മ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളും അസംസ്‌കൃത വസ്‌തുക്കളും വാങ്ങിയത്. പ്രതിദിനം 500 ചെരുപ്പുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. ചെരുപ്പ് നിര്‍മ്മാണത്തിനായി 5 തടവുകാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. കൂടാതെ ജയില്‍ അധികൃതരും മേല്‍നോട്ടം വഹിക്കാനായി ഉണ്ടാകും.

Read also : തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്; 15 മുതല്‍ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE