തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ

By Trainee Reporter, Malabar News
Thrikkakkara by election
യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്, എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ്
Ajwa Travels

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ തേടും. കൂടുതൽ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.

അതേസമയം, ഇടത് സ്‌ഥാനാർഥിയുടെ സഭാ ബന്ധത്തെ ചൊല്ലിയുള്ള വിവാദം തുടരാനാണ് സാധ്യത. സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴും സ്‌ഥാനാർഥി നിർണയത്തിൽ ബാഹ്യ ഇടപെടലെന്ന ആരോപണം യുഡിഎഫ് ആവർത്തിക്കും. കർദിനാളിന്റെ നോമിനി അല്ലെന്ന് സഭാ നേതൃത്വം ഇന്നലെ വിശദീകരിച്ചിരുന്നു.

എന്നാൽ, ജോസഫ്-സഭ ബന്ധം സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കർദിനാൾ വിരുദ്ധ പക്ഷം ശ്രമിക്കുന്നത്. അതിനിടെ തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണന്റെ പേരിനാണ് മുൻ‌തൂക്കം.

രാധാകൃഷ്‌ണൻ, സംസ്‌ഥാന വക്‌താവ്‌ ടിപി സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്‌ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്‌മി-ട്വിന്റി-20 സംയുക്‌ത സ്‌ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരാനാണ് സാധ്യത.

Most Read: വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE