കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനാണ് പോസ്‌റ്റുമോർട്ടം നടത്തുക. പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തൽ കേസ് അന്വേഷണത്തിൽ നിർണായകമാണ്.
മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്‌ഥനായ താമരശേരി ഡിവൈഎസ്‌പിയാണ് അപേക്ഷ നല്‍കിയത്.
മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച റിഫയുടെ മൃതദേഹം വീടിന് സമീപത്തെ പള്ളി ഖബറിസ്‌ഥാനിലാണ് സംസ്‌കരിച്ചിരുന്നത്. അതേസമയം പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്.
പോസ്‌റ്റുമോർട്ടം നടത്തിയില്ലെന്ന വിവരം റിഫയുടെ ഭർത്താവ് മെഹ്‌നാസ് മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹ്‌നാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്‌തിരുന്നു.
Most Read: കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്‌പെഷ്യൽ അവധിക്ക് അർഹത