ന്യൂഡെല്‍ഹി: ഗുസ്‍തി താരത്തെ കൊലപ്പെടുത്തിയ കേസിൽ മണ്ടോലി ജയിലില്‍ കഴിയുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് വധഭീഷണി. സംഭവത്തെ തുടർന്ന് ഗുണ്ടാത്തലവൻ ലോറന്‍സ് ബിഷോനിയെ തിഹാര്‍ ജയിലിലെ അതിസുരക്ഷാ വാര്‍ഡായ നമ്പര്‍ ഒന്നിലേക്ക് മാറ്റി. ഇയാളുടെ കൂട്ടാളി സമ്പത്ത് നെഹ്‌റയെയും തിഹാറിലേക്ക് മാറ്റും.
അടുത്തിടെ അറസ്‌റ്റിലായ ഗുണ്ടാ തലവന്‍മാരെ മണ്ടോലി ജയിലിലെ നാലാം വാര്‍ഡില്‍ 15ആം നമ്പര്‍ സെല്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഒന്നാം നമ്പര്‍ സെല്ലിലാണ് സുശീല്‍ കുമാര്‍ കഴിയുന്നത്. വധഭീഷണിയെ തുടര്‍ന്ന് സുശീലിന്റെ സെല്ലിന് മുൻപിൽ നിരീക്ഷണ ക്യാമറ സ്‌ഥാപിക്കുകയും അര്‍ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്‌ഥരെ കാവലിന് ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
മേയ് നാലിന് ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ വച്ച് ഗുസ്‌തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് സുശീൽ കുമാർ അറസ്‌റ്റിലായത്.
Read also: നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ