ബംഗളൂരു: മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലേങ്കഷിനെ വീട്ടുമുറ്റത്ത് വച്ച് വെടിവെച്ചു കൊന്ന കേസിലെ ആറ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുഖ്യ പ്രതി പരശുറാം വാഗ്‌മോറും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റൊരു പ്രതിയും ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും മറ്റ് മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു എന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടര്‍ എസ് ബാലന്‍ പറഞ്ഞു.
കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. 2017 സെപ്റ്റംബർ അഞ്ചിനാണ് വീട്ടുമുറ്റത്തു വച്ച് ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാറിന്റെ കടുത്ത വിമര്‍ശക കൂടിയായിരുന്നു ഗൗരി ലങ്കേഷ്. കേസില്‍ അറസ്‍റ്റിലായവര്‍ക്കെല്ലാം തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടെന്നു പൊലീസ് വ്യക്‌തമാക്കിയിരുന്നു.
Read also: ചന്ദ്രയാൻ 3; വിക്ഷേപണം 2022ലേക്ക് മാറ്റി