ലഖ്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ആയുധങ്ങള്‍ വാങ്ങാൻ ലൈസന്‍സ് തന്നാല്‍ പ്രതിരോധം ഞങ്ങള്‍ സ്വയം തീര്‍ത്തുകൊള്ളാം എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്‌തത് .
‘സ്വയം പ്രതിരോധം തീര്‍ത്ത് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു. രാജ്യത്തെ 20 ലക്ഷം ബഹുജന്‍ സമുദായങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ആയുധ ലൈസന്‍സ് നല്‍കാന്‍ ഞങ്ങള്‍ ആവശ്യപെടുകയാണ്. തോക്കുകളും പിസ്ററളുകളും വാങ്ങാന്‍ ഞങ്ങള്‍ക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങള്‍ സ്വയം പ്രതിരോധം തീര്‍ത്തുകൊള്ളാം’- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
सँविधान में हर नागरिक को जीने का अधिकार दिया है, जिसमें आत्म रक्षा का अधिकार शामिल है। हमारी माँग है कि देश में 20 लाख बहुजनों को हथियारों के लाइसेंस तत्काल दिया जाए। हमें बंदूक़ और पिस्तौल ख़रीदने के लिए 50% सब्सिडी सरकार दे। हम अपनी रक्षा खुद कर लेंगे। #Gun_Licence_For_Bahujan
— Chandra Shekhar Aazad (@BhimArmyChief) October 3, 2020
ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തിനിടെ പോലീസ് അറസ്‌ററ് ചെയ്‌ത ശേഷം വീട്ടു തടങ്കലില്‍ വിടുകയായിരുന്നു. പിന്നീട് ജന്തര്‍മന്ദിറില്‍ നടന്ന പ്രതിഷേധത്തിലും ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തിരുന്നു.
Read also: യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍