മുംബൈ: പോളിയോ വാക്‌സിനുപകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യവത്‌മാൽ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഡോക്‌ടർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. കുട്ടികളുടെ നില തൃപ്‌തികരമാണെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
12 കുട്ടികൾക്ക് മഹാരാഷ്‌ട്രയിലെ യവത്‌മാലിൽ പോളിയോ വാക്‌സിനുപകരം ഹാൻഡ് സാനിറ്റൈസർ തുള്ളികൾ നൽകിയെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവർത്തകൻ, ഡോക്‌ടർ, ആശ വർക്കർ എന്നിവരെ സസ്‌പെൻഡ് ചെയ്യുമെന്നും യവത്‌മാൽ ജില്ലാ കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീകൃഷ്‍ണ പഞ്ചാലിനെ ഉദ്ധരിച്ച് വാർത്താ എജൻസിസായ എഎൻഐ റിപ്പോർട് ചെയ്‌തു.
കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി