സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന

By Trainee Reporter, Malabar News
Attempt to kidnap a merchant
Rep. Image
Ajwa Travels

കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. തലശേരി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്ന്, അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം വാങ്ങുന്ന ഏജന്റാണ് ഇദ്ദേഹം. കഴിഞ്ഞ 22ന് ഇദ്ദേഹം കാറിൽ സഞ്ചരിക്കവേയാണ് മൊഗ്രാൽപുത്തൂർ കടവത്തുവെച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘം വ്യാപാരിയുടെ കാറിലേക്ക് അതിക്രമിച്ച് കയറുകയും തുടർന്ന് സംഘത്തിലെ ഒരാൾ വ്യാപാരിയുടെ കാർ ഓടിച്ചു പോവുകയുമായിരുന്നു. പയ്യന്നൂർ കാങ്കോലിന് സമീപത്തെ കരിങ്കുഴിയിൽ എത്തിച്ചശേഷം സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് വ്യാപാരിയെയും കാറും ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

പയ്യന്നൂർ കാങ്കോലിന് സമീപത്തെ കരിങ്കുഴിയിൽ ഉപേക്ഷിച്ച കാർ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊഗ്രാൽപുത്തൂർ മുതൽ പയ്യന്നൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

Read Also: ജില്ലയിലെ ദേശീയപാതയിൽ പൊടിശല്യം; പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE