തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടന്നാൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ സ്‌പീക്കര്‍ക്കെതിരെ പ്രതിപക്ഷ എംഎൽഎ എം ഉമ്മര്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് – ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇതിനോടകം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌തിട്ടുണ്ട്. സഭാ സമ്മേളനം കഴിഞ്ഞാൽ സ്‌പീക്കറേയും ചോദ്യം ചെയ്യുമെന്നാണ് വ്യക്‌തമാകുന്നതെന്നും പിടി തോമസ് പറഞ്ഞു.
ഭരണഘടനാ സ്‌ഥാപനം സ്വര്‍ണക്കള്ളകടത്തിലും ഡോളര്‍ കടത്തിലും ഉൾപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. നിയമസഭയുടെ പവിത്രത എടുത്തു പറഞ്ഞു സ്‌പീക്കർക്ക് എതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാരാണ് മുഖ്യമന്ത്രിയേയും സ്‌പീക്കറേയും ഏറ്റെടുത്തത്. ഈ സ്‌പീക്കറെ തിരഞ്ഞെടുക്കുന്ന ദിവസം ബിജെപി എംഎൽഎ ഒ രാജഗോപാൽ പറഞ്ഞത് രാമനും കൃഷ്‌ണനും പേരിലുള്ളതിനാൽ പിന്തുണക്കുന്നു എന്നാണ്. എന്നാൽ അദ്ദേഹത്തിന് പോലും ഇപ്പോൾ സ്‌പീക്കറെ തള്ളിപ്പറയേണ്ടി വന്നു എന്നും പിടി തോമസ് നിയമസഭയിൽ പറഞ്ഞു.
National News: കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ