കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മമതാ ബാനർജിയുടെ കൈയിൽ നിന്ന് രക്ഷപെടുത്തി ബംഗാളിനെ സ്വർണ ബംഗാളാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്‌ദാനം. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിജെപി പ്രകടന പത്രികയുടെ പ്രകാശനം നിർവഹിച്ചത്.
ബിജെപി അധികാരത്തിൽ വന്നാൽ സർക്കാർ നിയമനങ്ങളിൽ 33% സ്‍ത്രീകൾക്ക് സംവരണം നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ബംഗാളി കർഷകർക്ക് കിസാൻ നിധി നേരിട്ട് അക്കൗണ്ടുകളിൽ എത്തും. മൂന്നുവർഷത്തെ കുടിശ്ശിക ഉൾപ്പെടെ പതിനെട്ടായിരം രൂപ ആദ്യം കിട്ടും. സരസ്വതി പൂജ ദുർഗ്ഗാപൂജ എന്നിവകൾ നടത്താൻ കോടതികളിൽ തേടി പോകേണ്ടി വരില്ല.
പൗരത്വ ഭേദഗതി ആദ്യ കാബിനറ്റിൽ തന്നെ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. പെൺകുട്ടികൾക്ക് കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം. മൂന്ന് ഐയിംസുകൾ യാഥാർഥ്യമാകും. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അഴിമതി നിവാരണത്തിന് പ്രത്യേക സെൽ. നോബൽ പ്രൈസ് മാതൃകയിൽ ടാഗോർ പ്രൈസ്. വിധവാ പെൻഷൻ 3000 രൂപ ആക്കും; ബിജെപിയുടെ വാഗ്‌ദാനങ്ങൾ ഇങ്ങനെ തുടരുന്നു.
Read also: ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ