മലപ്പുറം: പെരുമ്പടപ്പ് അത്താണിയിൽ പാതയോരത്ത് അബോധാവസ്‌ഥയിൽ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. പ്രതി തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോയെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയതാണ് അമലിന്റെ മരണ കാരണം.
കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് അത്താണിയിലെ ഓഡിറ്റോറിയത്തിനു സമീപത്തെ റോഡരികിൽ അമൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്ത് എത്തിയ പെരുമ്പടപ്പ് പോലീസ് അമലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആന്റോ പിടിയിലായത്. പുലർച്ചെ പ്രഭാതസവാരിക്ക് ഇറങ്ങിയ അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.
Read also: വെള്ളം എടുത്ത വയോധികനെ മർദ്ദിച്ചു; മകനും മരുമകളും അറസ്‌റ്റിൽ