ന്യൂഡെല്‍ഹി: കര്‍ഷക പ്രതിഷേധത്തെ തുടർന്നുള്ള സംഘര്‍ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമെന്ന പേരിൽ ഇന്റര്‍നെറ്റ് വിഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്ക് തിരിച്ചടി. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താന്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കിയാണ് നാട്ടുകാർ സർക്കാർ നടപടിക്ക് തിരിച്ചടി നൽകിയത്.
ക്ഷേത്രങ്ങൾ, സിഖ് ഗുരുദ്വാരകൾ, മുസ്‌ലിം പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴി കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
അതേസമയം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടന്ന സംഘർഷത്തെ അപലപിച്ചു. ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ ചെങ്കോട്ടയിൽ കർഷകരുടെ കൊടി ഉയർത്തിയതിലൂടെ രാജ്യത്തിന്റെ ത്രിവർണ പതാക അപമാനിക്കപ്പെട്ടുവെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read also: 2021ലെ ആദ്യ മൻ കി ബാത്ത്; ഡെൽഹി സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി