തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് നടപടി നേരിട്ട ഐജി ജി ലക്ഷ്‌മണിന്റെ സസ്‌പെൻഷൻ മൂന്ന് മാസം കൂടി നീട്ടി. കഴിഞ്ഞ നവംബര്‍ പത്തിനാണ് ലക്ഷ്‌മണയെ സസ്‌പെൻഡ് ചെയ്‌തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടി.
പുരാവസ്‌തു തട്ടിപ്പിൽ മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ഇല്ലാത്ത അധികാരം ഉപയോഗിച്ചതടക്കം നിരവധി തെളിവുകൾ പുറത്ത് വന്നിരുന്നു. മോൻസന്റെ വീട്ടിലെ നിത്യ സന്ദർശകനായ ഐജി ലക്ഷ്‌മണ, ഇടനിലക്കാരിയുമായി ചേർന്ന് മോൻസന്റെ തട്ടിപ്പ് സാധനങ്ങൾ വിൽപ്പന നടത്താൻ ശ്രമിച്ചതിനും തെളിവുണ്ട്.
Read also: ഇന്ത്യൻ എംബസി യുക്രൈനിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നു; വിദേശകാര്യ മന്ത്രാലയം