ന്യൂഡെൽഹി: പോളണ്ടിലേക്ക് താൽക്കാലികമായി പ്രവർത്തനം മാറ്റിയ യുക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും യുക്രൈനിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലാണ് എംബസിയുടെ പ്രവർത്തനം പോളണ്ടിലേക്ക് മാറ്റിയത്.
മെയ് 17ആം തീയതി മുതൽ യുക്രൈൻ തലസ്‌ഥാനമായ കീവിൽ എംബസിയുടെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നത്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് 13നാണ് എംബസിയുടെ പ്രവർത്തനം പോളണ്ടിലെ വാഴ്‍സയിലേക്കു മാറ്റിയത്.
പ്രവർത്തനം പോളണ്ടിലേക്ക് മാറ്റിയതിന് പിന്നാലെയാണ് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കാനായത്. അപകട സാഹചര്യം കുറഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ എംബസിയുടെ പ്രവർത്തനം തിരികെ യുക്രൈനിലേക്ക് മാറ്റുന്നത്. കൂടാതെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും, മാറ്റങ്ങൾ ആവശ്യമെങ്കിൽ പിന്നീട് സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Read also: വിശ്രമിക്കാൻ സമയമായില്ല; നരേന്ദ്ര മോദി