കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ റിപ്പോർട് തേടി ബംഗാൾ സർക്കാർ. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോടാണ് റിപ്പോർട് തേടിയത്. മമത സഞ്ചരിച്ച വിമാനത്തിന്റെ റൂട്ടിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ എന്ന കാര്യമാണ് സംസ്‌ഥാന സര്‍ക്കാര്‍ ജിസിഡിഎയില്‍ നിന്ന് തേടിയത്. കൂടാതെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജിസിഡിഎ വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് മമത സഞ്ചരിച്ച ദസാള്‍ട്ട് ഫാല്‍ക്കണ്‍ 2000 എന്ന വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടത്. വാരണാസിയിൽ നിന്നും കൊൽക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് മമതയുടെ മുതുകിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ആകാശച്ചുഴിയില്‍ നിന്ന് പുറത്തുകടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
Read also: പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ