തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. രണ്ട് ദിവസത്തിനിടെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയും പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി.
ജനപ്രതിനിധികളെ പോലും പോലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. മുവാറ്റുപുഴയിൽ മാത്യു കുഴൽ നാടന് നേരെയും, കായംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന അരിത ബാബുവിനെതിരെയും പോലീസ് ഒത്താശയോടെ സിപിഎം പ്രവർത്തകർ അക്രമമഴിച്ചു വിടുകയുണ്ടായി.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ വരെ കെപിസിസി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനും, സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി കരിവരിതേക്കാനും മൽസരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് നോക്കി നിൽക്കില്ലെന്നും, പാർട്ടി ഒറ്റക്കെട്ടായി സുധാകരന് പിന്തുണ നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
Read Also: 25 കോടി കളക്ഷനുമായി ‘അജഗജാന്തരം’; സന്തോഷം അറിയിച്ച് അണിയറ പ്രവർത്തകർ