ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തു. ദുരന്തത്തിൽ മരണപ്പെട്ട ഗണേഷന്‍-തങ്കമ്മാള്‍ ദമ്പതികളുടെ മക്കളായ ഹേമലത (18) ഗോപിക (17), മുരുകന്‍-രാമലക്ഷമി ദമ്പതികളുടെ മക്കളായ ശരണ്യ (19) അന്നലക്ഷ്‌മി (17) എന്നിവരുടെ വിദ്യാഭ്യാസ ചെലവ് വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ സർക്കാർ ഉത്തരവിറക്കി.
ഓഗസ്‌റ്റ് ആറിനാണ് മൂന്നാർ രാജമല പെട്ടിമുടിയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയെ തുടർന്ന് മലയിടിഞ്ഞ് ചരിവിലുണ്ടായിരുന്ന തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് മേൽ പതിക്കുകയുമായിരുന്നു. എഴുപതോളം ആളുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ദുരന്തബാധിതർക്ക് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ ഭൂമിയും കെഡിഎച്ച്പി കമ്പനിയുടെ നേത്യത്വത്തില്‍ 1 കോടി രൂപ മുടക്കി 8 വീടുകളും നിർമിച്ച് നൽകിയിരുന്നു.
Also Read: നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം