പെട്ടിമുടി; അനാഥരായ കുട്ടികളുടെ വിദ്യാഭാസ ചെലവ് ഏറ്റെടുത്ത് സർക്കാർ

By News Desk, Malabar News
Ajwa Travels

ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തു. ദുരന്തത്തിൽ മരണപ്പെട്ട ഗണേഷന്‍-തങ്കമ്മാള്‍ ദമ്പതികളുടെ മക്കളായ ഹേമലത (18) ഗോപിക (17), മുരുകന്‍-രാമലക്ഷമി ദമ്പതികളുടെ മക്കളായ ശരണ്യ (19) അന്നലക്ഷ്‌മി (17) എന്നിവരുടെ വിദ്യാഭ്യാസ ചെലവ് വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ സർക്കാർ ഉത്തരവിറക്കി.

ഓഗസ്‌റ്റ് ആറിനാണ് മൂന്നാർ രാജമല പെട്ടിമുടിയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയെ തുടർന്ന് മലയിടിഞ്ഞ് ചരിവിലുണ്ടായിരുന്ന തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് മേൽ പതിക്കുകയുമായിരുന്നു. എഴുപതോളം ആളുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ദുരന്തബാധിതർക്ക് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ ഭൂമിയും കെഡിഎച്ച്പി കമ്പനിയുടെ നേത്യത്വത്തില്‍ 1 കോടി രൂപ മുടക്കി 8 വീടുകളും നിർമിച്ച് നൽകിയിരുന്നു.

Also Read: നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE