ന്യൂഡെൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യ മന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ പലിശനിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞദിവസമാണ് പലിശനിരക്കുകൾ കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുറത്തുവന്നത്.
40 മുതൽ 110 ബേസിക് പോയിന്റിന്റെ കുറവാണ് പലിശ നിരക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയത്. 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ പലിശ നിരക്കുകൾ കുറച്ചിരുന്നു. പിപിഎഫ് പലിശ നിരക്ക് 46 വർഷത്തിനിടയിൽ ഇതാദ്യമായി 7 ശതമാനത്തിന് താഴെ പോകുന്നതിനും സർക്കാർ നടപടി കാരണമായിരുന്നു.
പബ്ളിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി കുറച്ചു. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യ സമൃദ്ധി യോജനയുടേത് 6.9 ശതമാനമായും പലിശ നിരക്ക് കുറച്ചു. പോസ്‌റ്റ് ഓഫീസിലെ വിവിധ കാലയളവിനുള്ളിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെ കുറച്ചിരുന്നു.
Read also: എല്‍ഡിഎഫിന്റെ ശ്രമം പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കൽ; ഉമ്മൻ ചാണ്ടി