തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി. 2750 രൂപയുണ്ടായിരുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 2100 രൂപയാക്കി കുറച്ചു. ശസ്‌ത്രക്രിയക്ക് മുമ്പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധനാ നിരക്ക് മൂവായിരത്തില്‍ നിന്ന് 2100 ആയും പുതുക്കി നിശ്‌ചയിച്ചു. ജീന്‍ എക്‌സ്‌പര്‍ട്ട് ടെസ്‌റ്റിന് 3000 രൂപയായിരുന്നത് 2500 ആയാണ് കുറച്ചത്.
ആന്റിജന്‍ പരിശോധനയുടെ നിരക്ക് 625 ആയി തുടരും. പരിശോധിക്കുന്നവര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, കൈകാര്യച്ചെലവ് തുടങ്ങിയ ഇനങ്ങളില്‍ കൂടുതല്‍ തുക സ്വകാര്യ മേഖല ഈടാക്കുവാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ വ്യക്‌തമാക്കുന്നു.
National News: ഇതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി
ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ആരോഗ്യ വകുപ്പ് നിബന്ധനകള്‍ക്ക് അനുസരിച്ച് പൊതുവിടങ്ങളില്‍ പരിശോധനാ കിയോസ്‌ക്കുകള്‍ സ്‌ഥാപിക്കാം. ഡി.എം.ഒമാര്‍ക്കാണ് ഇതിന്റെ ചുമതല. ടെസ്‌റ്റ് കിറ്റുകളുടെ നിര്‍മാണം വ്യാപകമായതോടെ ലഭ്യതയും വര്‍ധിച്ചു. ഇതോടെയാണ് നിരക്കുകള്‍ പുതുക്കി നിശ്‌ചയിക്കാനുളള തീരുമാനം. നിരക്ക് കുറക്കുന്നതോടെ കൂടുതല്‍ പേര്‍ പരിശോധനക്ക് എത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.