എറണാകുളം: കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്‌ഥാനത്തെ ലാബുടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാബുടമകളുടെ അഭിപ്രായം പരിഗണിക്കാതെയാണ് നിരക്ക് കുറച്ച നടപടി സർക്കാർ സ്വീകരിച്ചതെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്. ഏകപക്ഷീയമായി നിരക്കുകൾ കുറച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ പരിശോധന നിരക്കുകൾ പുനഃപരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ കോവിഡ് പരിശോധനകൾ നടത്തില്ലെന്നാണ് ലാബുടമകൾ വ്യക്‌തമാക്കുന്നത്. അതേസമയം പരിശോധനാ നിരക്കുകൾ കുറയ്‌ക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്.
നിലവിൽ ആർടിപിസിആർ പരിശോധനക്ക് 300 രൂപയും, ആന്റിജൻ പരിശോധനക്ക് 100 രൂപയുമായാണ് സർക്കാർ നിരക്കുകൾ കുറച്ചത്. എന്നാൽ ആർടിപിസിആർ പരിശോധനക്ക് 500 രൂപയും ആന്റിജൻ പരിശോധനക്ക് 300 രൂപയും തന്നെ ഈടാക്കണമെന്നാണ് ലാബുടമകൾ ആവശ്യപ്പെടുന്നത്. പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകളുടെ സംഘടനകള്‍ വിവിധ ജില്ലകളില്‍ ധര്‍ണയും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Read also: എണ്ണവില; ഇന്ത്യക്ക് വൻ ഇളവുകൾ വാഗ്‌ദാനം ചെയ്‌ത് റഷ്യ