ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 5 മരണം, 2 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Firing at Thrissur Vivekodayam School
Representational image
Ajwa Travels

ചണ്ഡീഗഢ്: ഹരിയാനയിൽ ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. സംഭവത്തിൽ 5 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹർ സിങ് അഖാഡയിൽ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മുൻവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന സൂചന.

അഖാഡയിലെ പരിശീലകർ തമ്മിൽ ശത്രുത ഉണ്ടായിരുന്നെന്നും ഇതാണ് വെടിവെപ്പിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഒരു പരിശീലകനാണ് വെടി ഉതിർത്തതെന്നും പോലീസ് അറിയിച്ചു.

7 പേർക്കാണ് വെടിയേറ്റത്. മരിച്ചവരിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് മാലിക്, പൂജ, സാക്ഷി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഒരാളുടെ മൂന്നുവയസ് പ്രായമുള്ള കുഞ്ഞിനും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.

Read also: പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE