തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ വീണ്ടും ലേലത്തിന് വെക്കാനൊരുങ്ങി ദേവസ്വം ഭരണസമിതി. മഹിന്ദ്ര കമ്പനി നൽകിയ വാഹനം പുനർ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാനാണ് ദേവസ്വം ഭരണസമിതി യോഗത്തിന്റെ തീരുമാനം. ലേല തീയതി പത്രമാദ്ധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്‍മാന്‍ വികെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ആദ്യ ലേലത്തിൽ ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിയാണ് ഥാർ സ്വന്തമാക്കിയത്. ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള ഭരണ സമിതിയുടെ തീരുമാനം.
Read also: ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ; കെവി തോമസ് പുറത്ത്