ന്യൂഡെൽഹി: കോണ്‍ഗ്രസിൽ നിന്നും മുതിർന്ന നേതാവ് കെവി തോമസിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍. ഇനി കാത്തിരിക്കാനാകില്ലെന്നും കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ സുധാകരൻ പറഞ്ഞു. എഐസിസി അനുമതിയോടെയാണ് നടപടിയെന്നും കെ സുധാകരൻ അറിയിച്ചു.
തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ എത്തിയതിന് പിന്നാലെയാണ് കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അറിയിച്ചത്. തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെവി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്‌തത്. കേരള മുഖ്യമന്ത്രി ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്‌തിയാണ് എന്നായിരുന്നു കെവി തോമസ് പിണറായി വിജയനെ വിശേഷിപ്പിച്ചത്.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെവി തോമസിനെതിരെ നടപടി ആരംഭിച്ചത്. എന്നാൽ താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്ന് വ്യക്‌തമാക്കിയ കെവി തോമസ് കോണ്‍ഗ്രസ് ഒരു ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ലെന്നും അതിനൊരു വ്യക്‌തമായ കാഴ്‌ചപ്പാടും ചരിത്രവുമുണ്ടെന്നും പറഞ്ഞിരുന്നു.
Read also: വിദേശജോലികൾക്ക് ഇനി പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല; ഡിജിപിയുടെ ഉത്തരവ്