ചൈനയിൽ H10N3 വൈറസ് ബാധ മനുഷ്യന് സ്‌ഥിരീകരിച്ചു; ലോകത്തിലെ ആദ്യ കേസ്

By Staff Reporter, Malabar News
China-detects-worlds-first-case-of-H10N3
Representational Image
Ajwa Travels

ബെയ്‌ജിംഗ്: ലോകത്തിൽ ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്‌ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലുള്ള 41കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) ചൊവ്വാഴ്‌ച അറിയിച്ചു.

പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടർന്ന് ഏപ്രിൽ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിക്കുന്നത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്‌തമായിട്ടില്ല.

രോഗകാരണമാകാൻ സാധ്യത കുറവുള്ളതോ, അല്ലെങ്കിൽ താരതമ്യേന ഗുരുതരമാകാൻ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ് പടർന്നുപിടിക്കാൻ സാധ്യത കുറവാണെന്നും എൻഎച്ച്സി അറിയിച്ചു. രോഗിയുടെ നിലയിൽ ആശങ്കയില്ലെന്നും ആശുപത്രിയിൽനിന്ന് വിട്ടയക്കാറായെന്നും അധികൃതർ അറിയിച്ചു.

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലത് മാത്രമേ അപൂർവമായി മനുഷ്യരെ ബാധിക്കാറുള്ളൂ. പോൾട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്.

പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേർക്ക് രാജ്യത്ത് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം പുതിയ കേസുകൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻഎച്ച്സി അറിയിച്ചു.

Read Also: കോവിഡ്; ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE